Friday, 9 May 2014

ഞാന്‍ കണ്ട ചായ കപ്പുകള്‍

കടലിന്‍റെ ആര്‍തിരമ്പലിന് ആ സായനത്തോട് പിണക്കമായിരുന്നു, ആലസ്യം അലതല്ലുന്ന സന്ധ്യയുമായി ഞാന്‍ കൂട്ടുകുടി. കടല്‍ കരയില്‍ കടലമ്മ കള്ളി എന്ന് കുത്തികുറിച്ചു കടലിനെ ചോടുപ്പിച്, ആഴിയുടെ ആഴങ്ങളിലേക്ക് സുര്യന്‍ തിരി മങ്ങുന്നതുംനോക്കി ഞാന്‍ ഇരുന്നു. 

അസ്തമയ സുര്യന്‍ തോന്നിയപാട്‌ വര്‍ണ്ണങ്ങള്‍ വാരി വിതറിയ വാനത്തിനു ചോട്ടില്‍ ആ കടലോരത്ത് കീറ തുണികള്‍ വരിയനിഞ്ഞു പാറിപറക്കുന്ന മുടികള്‍കിടയില്‍ വാടിയ മുഖം ഒളിപ്പിച്ച അവളെ ഞാന്‍ കണ്ടു. ആദ്യ നോട്ടത്തില്‍ ഭിക്ഷാടനം ജീവിതമാക്കിയ മറ്റൊരു കുരുന്നു ജന്മം എന്ന് തോന്നിച്ച അവള്‍ എന്നാല്‍ ആരോടും ഭിക്ഷ ചോതിച്ചില്ല ആരുടേയും കരുണയ്ക്കായി ആ കണ്ണുകള്‍ ദാഹിച്ചതുമില്ല... 

ആ കടല്‍കരയില്‍ വീണുകിടക്കുന്ന ചായ കപ്പുകള്‍ ശേകരിക്കുന്ന അവളുടെ പ്രവര്‍ത്തി എന്നില്‍ ജിജ്ഞാസ ഉണര്‍ത്തി. ശേകരിച്ച കപ്പുകലുമായ് ആ കടല്‍കരയുടെ മറ്റൊരു അറ്റത്തേക്ക് അവള്‍ നീങ്ങി അവിടെ അവള്‍ ശേകരിച്ച ഏതാനം ചില കപ്പുകളും ഉണ്ടായിരുന്നു. അവയിലൊന്നിലേക്ക് മറ്റു കപ്പുകളിലെ ചായയുടെ ശേഷിപ്പുകള്‍ പകര്‍ന്നു അവ കുടിച്ചു ആ കുരുന്നു തന്‍റെ വിഷപ്പടക്കുന്നു. 

തന്‍റെ ജീവിതത്തിലേക്ക് അനുവതമില്ലാതെ ഉറ്റു നോക്കിയ എന്‍റെ കണ്ണുകളോടുള്ള പ്രതിശേദം തീക്ഷ്ണമായ ഒരു നോട്ടതിലോതുക്കി അതിജീവനത്തിനായുള്ള പരിശ്രമം അവള്‍ തുടര്‍ന്നു. 

എന്നാല്‍ ആ കണ്ണുകളിലെ തീയും അതിന്‍റെ ചുടും എന്‍റെ ഉറക്കംകെടുത്തുന്നു. 

* the basic plot of the story is taken from a memoir which i read and developed with my life experience.

No comments:

Post a Comment